Kalloor Raman Pillai(Sr)

Kalloor Raman Pillai(Sr)

Sunday 18 July 2010

Dr.L.A.Ravi Varma(1884-1958)

There is a junction called Thampuran mukku near the General Hospital , Trivandrum
It is named after an opthalmologsit cum Ayurvedic Physician
Dr.L.A.Ravi Varma(1884-1958)

Ravivarmma wa born in 1884 as the son of Sri Neelakanda Sarmma an eminent Sanskrit scholar and ivory sculptor. He studied sanskrit and Ayurveda in traditional way in childhood and passed MBCM in 1911, studiying in Madras Medical College.
He worked in Kottayam District hospital for sometime. He got DOMS in 1921 studiying in Mooefield Hospital, London. He was posted in Ophthalmic hospital,Trivandrum. in 1922. He continued there till retirement in 1940.
He had 2 sons and 3 daughters in the first marriage and 4 sons and 2 daughters in the second marriage .His son Anirudha Varmma is a famous Neuro Surgeon.

After retirement, he contributed liberally in Malayalam literature, linguistics, comparitive study of scripts in various languages and also in commentearies of Veda and Upanishads. During 1940-42 he worked as the Curator of Manuscript Library,Trivandrum. The first book of Pediatrics in Malayalam -Kumarabruthyam- was written by him .He had translated portions of Bhagavat Geetha for Einstein.
His magnum opus is about old Malayalam script, Vattezhuthu,Kolezhuthu and Malayanma. He wrote number of articles in popular science for children (Balan Publications of Mathew M.Kuzhiveli)

After the term as Curator, he was appointed as Director of Ayurveda. Following an agitation by students he resigned in 1948. He died in 1958.
He had good knowledge of Astrolgy .One of his sons,late Prathapa Varmma of Aranmula too was a good Astrologist. The accompanying photograph of Dr.Varma was given by this son. He was good in ivory carving and preparing gold ornaments.
Dr.RaviVarmma was known as "Kannu Vaidyan Thampuran" and the place where he lived is still known as "Thampuran mukku".

Source: Prof.K.Rajasekharan Nair,Evolution of Modern Medicine in Kerala 2001

കോട്ടയത്തെ ആദ്യകാല ഡോക്ടന്മാർ

കോട്ടയത്തെ ആദ്യകാല ഡോക്ടന്മാർ
കുതിരപ്പുറത്തു സഞ്ചരിച്ചു രോഗികളെ പരിശോധിച്ചിരുന്ന ഡോ.ജേക്കബ് അമ്പൂരാൻ ആണ്‌
കോട്ടയത്തെ ആദ്യ ഡോക്ടർ.അദ്ദേഹത്തിൻ റെ മകൻ ഡോ.ജെ.സി.അമ്പൂരാൻ പേരു കേട്ട
ജനറൽ പ്രാക്ടീഷണർ ആയിരുന്നു.കുട്ടികളുടെ ഡോക്ടർ ആയിരുന്ന പാപ്പച്ചൻ(കെ.ജെ.ജേക്കബ്
സീനിയർ),മന്ത്രിയായിരുന്ന വി.ഓ.മർക്കോസിൻറെ സഹോദരൻ ഈ.എൻ.ടി സർജൻ വി.ഓ.
സക്കറിയാ,നേത്രരോഗ ചികിൽസകൻ തോമസ് താമരപ്പളളി, സർജൻ ഡോ.ഗോപാലപിള്ള(അറയ്ക്കൽ) എഫ്.ആർ.സി.എസ്സ്,ഡോ.പൊതുവാൾ,ഡോ.കെ.പി പൗലോസ്,മാത്യൂ സഖറിയാ,ഡോ.സാറാമ്മ ജോസഫ്(അനെതീഷ്യാ) ഡോ.അച്ചാമ്മ വർഗീസ്,ഡോ.അമ്മിണി ഫിലിപ്,ദന്ത ഡോക്ടർ വി.കെ.മാണി(ഏറ്റവും പ്രായം കൂടിയ ദന്തിസ്റ്റ് എന്ന നിലയിൽ ലിംകാ ബുക്കിൽ കയറിക്കൂടി) എന്നിവരായിരുന്നു കോട്ടയത്തെ ആദ്യകാല മലയാളി ഡോക്ടറന്മാർ.

Thursday 15 July 2010

നാലമ്പല ദർശനം

നാലമ്പല ദർശനം
എറണാകുളത്തു നിന്നും കോട്ടയത്തു നിന്നും 90 മിനിറ്റകലത്തിൽ സ്ഥിതിചെയ്യുന്ന ഒരു സുന്ദരഗ്രാമമാണ്‌
പാലായിലെ രാമപുരം എന്ന ഗ്രാമം. രാമപുരത്തു വാര്യരരുടെ ജന്മസ്ഥലം.ലളിതാംബിക അന്തർജനം ജീവിതകാലം ചെലവഴിച്ച നാട്.ഇവിടെ 6 കിലോമീറ്ററിനുള്ളിൽ രാമ-ലക്ഷ്മണ-ഭരത -ശത്രുഘ്നമാരുടെ ക്ഷേത്രങ്ങൾ നാലമ്പലം‍ കാണപ്പെടുന്നു.തൃപ്പയാർ-കൂടൽ മാണിക്യം- തുടങ്ങിയ തൃശ്ശൂർജില്ലയിലെ നാലമ്പലം ദർശിക്കാൻ 6 മണിക്കൂർ എടുക്കുമ്പോൾ തെക്കുംകൂറിലെ രാമപുരത്തെ നാലമ്പലം ദർശൈക്കാൻ മൂന്നു മണിക്കൂർ മതിയാകും. 1977 ൽ നടത്തപ്പെട്ട ടെമ്പിൽ സർവേയിൽ ഈ ക്ഷേത്രങ്ങളെ കുറിച്ചു വിശദവിവരം ലഭ്യമാണ്‌.
കർക്കിടമാസത്തിൽ(ജൂലൈ- ആഗസ്റ്റ്) നാലമ്പല ദർശനം പുണ്യമായി കണക്കാക്കപ്പെടുന്നു.അതിനാൽ ഈ സമയം ഈ ക്ഷേത്രങ്ങളിൽ നല്ല തിരക്കായിരിക്കും.ഇത്തവണ ജൂലൈ 27 നു നാലമ്പല ദർശനം തുടങ്ങും
Route Map
http://www.nalambalam.org/routmap.html

Sunday 11 July 2010

മീനച്ചില്‍ ആറും മാ(ര്‍ഗ്ഗ)പ്പിള്ള മാരും

മീനച്ചില്‍ ആറും മാ(ര്‍ഗ്ഗ)പ്പിള്ള മാരും

പാലാ സെന്‍റ്‌തോമസ്‌ കോളേജിലെ ജീവശാസ്ത്ര
വിദ്ധ്യാര്‍ഥികള്‍ സ്പെസിമന്‍
കളക്ഷനോടൊപ്പം
മീനച്ചില്‍ ആറിന്‍റെ തുടക്കം
കണ്ടെത്താന്‍ പോയ അനുഭവം
മീനച്ചിലാറിന്റെ തുടക്കത്തുള്ളികള്‍ തേടി
എന്ന പേരില്‍
2009 മാര്‍ച്ച്‌ 15 ലക്കം ദീപിക വാരന്തപ്പതിപ്പില്‍.
എഴുതിയത്‌ ലിബിന്‍ കുര്യന്‍.

മീനച്ചിലാറിനു "കാവനാര്‍" എന്നൊരു പേരുണ്ടെന്നു ലിബിന്‍.
മലയാളം ഇംഗ്ലീഷിലാക്കയും
വീണ്ടും മലയാളമാക്കയും
ചെയ്തപ്പോള്‍ വന്ന പിശകാണ്‌.
അങ്ങിനെ ഒരു പേരില്ല.
മീനച്ചില്‍ ആറിന്‍റെ പുരാതന നാമം കവണാര്‍ എന്നായിരുന്നു.
അതും വായ്‌ മൊഴിവഴക്കപ്പേരായിരുന്നു.
"ഗൗണാര്‍" എന്നായിരുന്ന് ഈ നദിയുടെ ആദ്യ പേര്‍.
ഗൗണമഹര്‍ഷിയുടെ കമണ്ഡലു മറിഞ്ഞു
വീണുണ്ടായ ജലപ്രവാഹം.

മീനച്ചില്‍ എന്ന പേര്‍ മീനച്ചില്‍ കര്‍ത്താക്കന്മാരില്‍
നിന്നുണ്ടായി
എന്ന വാദവും അബദ്ധം.
കര്‍ത്താക്കന്മാര്‍ക്കു മുമ്പും
മീനച്ചില്‍ ആറും നാടും ഉണ്ടായിരുന്നു.

മാവേലിക്കര വരെ വ്യാപിച്ചിരുന്ന കേരള സിംഹവളനാട്ടിലെ
മാവേലി വാണദിരായര്‍
(ഇദ്ദേഹത്തിന്റെ മധുരമീനാക്ഷി ശാസനം
കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി കോവിലില്‍
ഇപ്പോഴും കാണാം)
എന്ന രാജാവിന്റെ ഇടപ്രഭുക്കളായിരുന്ന കോയിയന്മാര്‍
ചോറ്റി,കാഞ്നിരപ്പള്ളി അകലകുന്നം ഭാഗങ്ങളിലെ ജനങ്ങളെ
വല്ലാതെ പീഢിപ്പിച്ചിരുന്നു.
അവരെ അമര്‍ച്ച ചെയ്യാന്‍ കടത്തുനാട്ടില്‍ നിന്നും ഓടിപ്പോന്ന
രാമന്‍-രാമന്‍ എന്ന രണ്ടു
കടത്തനാടന്‍ മല്ലരുടെ സഹായം തെക്കുംകൂര്‍ രാജാവു തേടി.

കോട്ടയത്തിനടുത്തു നട്ടാശ്ശേരിയില്‍ രഹസ്യ കളരി കെട്ടി
പോരാളികളെ പരിശീലിപ്പിച്ചു രാമര്‍ ദ്വയങ്ങള്‍
കോയിയന്മാരെ അമര്‍ച്ച ചെയ്തു.

പ്രത്യുപകാരമായി രാമര്‍ ദ്വയങ്ങള്‍ക്കു
കര്‍ത്താവു സ്ഥാനവും
മീനച്ചില്‍ പ്രദേശത്തിന്റെ അധികാരവും തെക്കുംകൂര്‍
രാജാവു നല്‍കി.
ഇവരുടെ പേരിനോടൊപ്പം പറയപ്പെടുന്ന
ചിങ്ങര്‍ അഥവ സിംഹര്‍ എന്ന പദവി
ഇവരുടെ പൂര്‍വ്വിക രാജ്യമായ സിംഹള ദ്വീപിനെ
(സിലോണ്‍)കുറിക്കുന്നു.
ഇതില്‍ നിന്നും മീനച്ചില്‍ എന്ന പേരിനു കര്‍ത്താക്കന്മാരുമായി
യാതൊരു ബന്ദ്ധവുമില്ല എന്നു മനസ്സിലാകും.

കച്ചവടത്തിനും കൃഷിക്കുമായി ,വറള്‍ര്‍ച്ച
തുടര്‍ക്കഥയായ
തമിഴ്‌ നാട്ടില്‍ നിന്നും,
മഴയേറെ ഉള്ള കേരളത്തിലേക്കു കുടിയേറിയ
ശൈവപ്പിള്ളമാര്‍ ആയിരുന്നു ഒരുകാലത്തു
കാഞ്ഞിരപ്പള്ളി,അകലകുന്നം പ്രദേശങ്ങളിലെ
പ്രധാന താമസ്സക്കാര്‍.

ശൈവരായ ഇവര്‍ സ്ഥാപിച്ച ശൈവ ക്ഷേത്രങ്ങള്‍
(ശിവന്‍,പാര്‍വതി,മുരുകന്‍,ഗബ്ബപതി,അയ്യപ്പന്‍)
നിരവധി എണ്ണം ഈ പ്രദേശങ്ങളില്‍ കാണാം
(ചോറ്റി, തിടനാട്‌, ഈരാറ്റുപേട്ട,പുലിയന്നൂര്‍,
പൂവരണി, കാഞ്ഞിരപ്പല്ല്യ്‌,ചിറക്കറ്റവ്‌,ചെറുവള്ളി,
എരുമേലി,ആനിക്കാട്‌,ഇളമ്പള്ളി,കടപ്പാട്ടൂര്‍ തുടങ്ങിയവ).
വൈഷ്ണവക്ഷേത്രങ്ങള്‍ തീര്‍ത്തും വിരളം.

ഏതോ കാരണവശാല്‍ കര്‍ത്താക്കന്മാരുമായി ഇടഞ്ഞ
കൃഷിക്കാരായ
വെള്ളാളപ്പിള്ളമാരില്‍ നല്ല പങ്കും
അക്കാലത്തെ ബിഷപ്പ്‌ ആസ്ഥനമായിരുന്ന കൊല്ലത്തു പോയി
മാര്‍ഗ്ഗം കൂടി (മതം മാറ്റം) ക്രിസ്ത്യാനികളായി.

കച്ചവടക്കാരായ വെള്ളളപിള്ളമാരില്‍ നല്ലപങ്ക്
ഇസ്ലാം മതം
സ്വീകരിച്ചു മുസ്ലിം മാപ്പീള്ള മാരുമായി.

കാഞ്ഞിരപ്പള്ളി. എരുമേലി,ഈരറ്റുപേട്ടകളില്‍
അവര്‍ കേന്ദ്രീകരിച്ചു വ്യാപാരം നടത്തി.
അവരുടെ കേന്ദ്രം
പേട്ട എന്നറിയപ്പെട്ടു.

(എരുമേലി പേട്ടയിലെ ഹിന്ദു-മുസ്ലിം മൈത്രിയുടെ നിദര്‍ശനം ആയ
പേട്ട തുള്ളല്‍ ലോകപ്രസിദ്ധം)

മാര്‍ഗ്ഗം കൂടി മാര്‍ഗ്ഗപ്പീള്ളമാരായ ശൈവപിള്ളമര്‍ അങ്ങിനെ
മാപ്പിള(മാര്‍ഗ്ഗപ്പിള്ള) മാരായി.

ഇടറുകു ജോസഫിന്‍റെ
സെന്‍റ് തോമസ്‌ ഒരു കെട്ടുകഥ(2003 എഡിഷന്‍) പേജ്‌ 198 കാണുക.

മുസലിയാര്‍ അറബി വാക്കല്ല എന്നും
വെള്ളാളരില്‍ ഒരു വിഭാഗം ആയ മുതലിയാരില്‍ നിന്നു വന്ന
വാക്കാണെന്നും
എന്‍. എന്‍ കാരശ്ശെരി മാതൃഭൂമി യില്‍ എഴുതി.


മീനച്ചിലാറില്‍
അമരത്വം നല്‍കാന്‍ കഴിയുന്ന
നീലക്കൊടുവേലി ഒഴുകി വരും എന്നു വിശ്വസിക്കുന്നവരുണ്ട്‌.
ബി.സന്ധ്യ ഐ.പി.എസ്സ്‌ എഴുതിയ
നീലക്കോടുവേലിയുടെ കൂട്ടുകാരി
എന്ന നോവല്‍ കാണുക.
അരുന്ദ്ധതി റോയിയുടെ ചെരുതിന്‍റെ തേവര്‍ എന്ന നോവലില്‍
മീനച്ചിലാര്‍
കഥാപാത്രമാണ്‌.
അന്യമാം രാജ്യങ്ങളില്‍ കേറിയും കടന്നും ചെന്നു
കേരളം വളരുന്നു
എന്നു പാടിയ, കവിതയുടെ പാലാഴി തീര്‍ത്ത
മഹാകവി പാലാ നാരായണന്‍ നായര്‍ ജനിച്ചതും മീനച്ചിലാറ്റിങ്കരയില്‍.
വിശുദ്ധ അല്‍ഫോന്‍ശാമ്മ അന്ത്യ വിശ്രമം കൊള്ളുന്നതും
ഇതേ ആറിങ്കരയില്‍ ഭരണങ്ങാനത്തും.
വെള്ളപ്പിള്ളമാര്‍ ഇരുന്നു പാടിയ കര വെള്ളാപ്പാട്‌
എന്നറിയപ്പെടുന്നു.
പാലാത്ത്‌ എന്ന കുടുംബത്തിലെ പിള്ള നല്‍കിയ സ്ഥലത്ത്‌
അങ്ങാടി വന്നപ്പോള്‍, അങ്ങാടിയുടേ പേരും നാടിന്‍റെ പേരും
പാല
എന്നായി.
ളാലന്‍ നല്‍കിയ പ്രദേശം ളാലം ആയി.

കേരളത്തിലെ ആദ്യ എം.ബി.ബി എസ്സ്‌ കാരന്‍(1880-ബ്രിട്ടനിലെ
അബര്‍ഡീന്‍ യൂണിവേര്‍സിറ്റി)
ഡോ.ഈ.പുന്നന്‍
( ആദ്യ സര്‍ജന്‍ ജനറാള്‍
ഡോ. മേരി പുന്നന്‍ ലൂക്കോസിന്റെ പിതാവ്‌)
ജനിച്ചത് ഈ നദിക്കരയിലെ അയിമനത്തും.

അക്ഷര നഗരിയായ ,ആദ്യത്തെ സമ്പൂര്‍ണ്ണ
സാക്ഷര നഗരിയായ,
1950 ലെ ആദ്യലോകസഭാതെരഞ്ഞെടുപ്പില്‍
ഏറ്റവും കൂടുതല്‍ പോളിംഗ്‌(80.9%)
നല്‍കി റിക്കാര്‍ഡ്‌ സൃഷ്ടിച്ച
കോട്ടയവും ഈ നദിക്കരയില്‍ നിലകൊള്ളുന്നു.

തമിഴ്‌നാട്ടില്‍ നിന്നും തെക്കും കൂറിലേക്കു കുടിയേറിയ
ശൈവ പിള്ളമാര്‍
അവരുടെ കൂടെ കൊണ്ടു വന്ന
പരദേവതയായ
മീനാച്ചി(മധുര മീനാക്ഷി) യുടെ
ക്ഷേത്രങ്ങള്‍
കാഞ്ഞിരപ്പള്ളിയിലും പില്‍ക്കാലത്തു പൂഞ്ഞാറ്റിലും സ്ഥാപിച്ചതോടെയാണു
ഗൗണാറിനും
ഒപ്പം ഈ പ്രദേശത്തിനും
മീനച്ചില്‍ എന്ന പേരു കിട്ടിയത്‌.

നമ്മുടെ തമിഴ്‌ ബന്ധം തെളിയിക്കുന്ന പേരാണു
മീനച്ചില്‍.
അതിനു കടത്തനാടന്‍ കര്‍ത്താക്കളുമായോ
അവരുടെ (വടക്കന്‍)വീരഗാഥകളുമായോ
യാതൊരു ബന്ധവുമില്ല.